- ഷാഫി തരിയേരി ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥകളിൽ പെട്ടതാണ് വിശ്വവിഖ്യാതമായ മൂക്ക്. ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷകളും ശൈലികളും ഉപയോഗിച്ചത് കാരണമാണ് ബഷീർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബഷീറിൻറെ ആഖ്യാന രീതിയുടെ ശൈലി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല , വായനക്കാരനെ ഏതിടവഴിയിലേകും കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്ന കഴിവുകൾ ബഷീറിൽ ഒന്നിക്കുന്നു എന്ന് എം എൻ വിജയൻറെ വാക്ക് അദ്ദേഹത്തിൻറെ കഴിവുകളെ എടുത്തുകാണിക്കുന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കാനും നവ മാധ്യമ സംസ്കാരത്തെ ഒന്നടങ്കം പരിഹസിക്കാനുമാണ് ബഷീർ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ മൂക്കിന്റെ യഥാർത്ഥ്യ ചരിത്രമാണ് ആണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത് കുശിനി പണിക്കാരനാണ് കഥയിലെ നായകൻ. നായകന് എഴുതാനോ വായിക്കാനോ അറിയില്ല, കുശിന...
- ഷെബീർ അലി എ.കെ മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യ സമര പോരളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. മനുഷ്യസ്നേഹത്തിലധിഷ്ടിതമായിരു ന്നു ബഷീറിന്റെ ഓരോ രചനകളും. സ്നേഹം, ദയ, കാരുണ്യം, ക്ഷമ, എന്നിവയിൽ മുദ്രിതമായിരുന്നു കൃതികൾ.ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു.ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദെഹത്തിന്റെ ജീവിതനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടായിരുന്നു. ജയിൽപുള്ളികളും, ഭിക്ഷക്കാരും, പട്ടിണിക്കാരും, സ്വർഗനു രോഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ' എന്റെ ഉമ്മ സംസാരിക്കുന്ന ഭാഷയാണ് എന്റെ മാതൃഭാഷ' എന്ന് മടിയേതുമില്ലാതെ ബഷീർ പറഞ്ഞു. സുവർണ മേധാവിത്തത്തെ ചൊടിപ്പിക്കുന്ന കഥാപാത്രങ്ങളും എഴുത്തിടങ്ങളിൽ കയറി വന്നു. സാഹിത്യ തമ്പുരാക്കന്മാർ ശ്രദ്ധിക്കാതിരുന്ന തിരണ്ടു കല്യാണം, കാത്കുത്ത് തുടങ്ങിയവയെ സാഹിത്യ ലോകത്തേക്ക് ആനയിച്ചു.അനുഭവ പരിസരങ്ങളിൽ ന...
- എ.കെ എതിർത്തോട് കൊറോണയുടെ ആക്രമണങ്ങൾക്കൊപ്പം നീന്താൻ തുടങ്ങിയ ഒരു പ്രഭാതം. 'ഠിം' വാതിലിന് ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്. മടിയോടെ കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്ത് ഒരു കണ്ടെയ്നർ നിറയെ ആളുകളെ അയാൾ കണ്ടൂ. കാര്യമെന്താണെന്നറിയാൻ വേണ്ടി പുറത്തേക്കിറങ്ങി യതും രണ്ടു വലിയ മനുഷ്യർ അയാളുടെ മുമ്പിലേക്ക് വന്നു. ' എങ്ങോട്ടാ പോകുന്നത്,സമയമായി .വേഗം ഒരുങ്ങി വാ' അവർ കല്പിച്ചു.അയാള് ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു. അവർ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു, ' ഇനി മുതൽ നിങ്ങള് ഞങ്ങളുടെ കമ്പനിയുടെ മുതലാണ്, ധനമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ ഈ നാട്ടിലെ ജനങ്ങളെ ഞങ്ങളുടെ കുത്തക കമ്പനിക്ക് വിറ്റ വിവരം ഉണ്ടായിരുന്നു, ഇടക്കൊക്കെ വാർത്ത കേൾക്കുന്നത് നല്ലതാണ്,' അവരുടെ മറുപടി കേട്ട അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പക്ഷേ ! ഒന്നും പറയാനാകാതെ അയാളും അ വണ്ടിയിൽ കയറി. അപ്പോഴും ആ വണ്ടിയിലെ ടിവിയിൽ മൻ കി ബാതിലൂടെ അച്ഛാ ദിൻ ആയേഗ യുടെ പരസ്യം ഓടുന്നുണ്ടായിരുന്നു .
True
ReplyDelete