കൈരളിയുടെ പൈതൽ
- ഇബ്രാഹിം മഹ്‌റൂഫ് കൈരളിയുടെ കരങ്ങളിൽ ആ പൈതൽ സുരക്ഷിതയായിരുന്നു. ശുദ്ധമായ ക്ഷീരം മാത്രം നുകർന്ന ആ ചുണ്ടുകൾ ഒരു ദിനം കറുത്ത മധുരക്കായ സ്പർശിച്ചു , മധുരത്തിന്റെ കാഠിന്യം അകത്തളങ്ങളിലേക്കിറങ്ങിയപ്പോൾ വേദന കൊണ്ട് പിടഞ്ഞു അവൾ, കൈരളിയുടെ കരങ്ങളിൽ നിന്ന് പതുക്കെ അവൾ തെന്നിമാറി .വൈദ്യന്മാരും മുറി വൈദ്യന്മാരും അവളെ ശുശ്രൂഷിക്കാൻ മത്സരിച്ചു പക്ഷെ, മുറിവൈദ്യന്മാർ അവളെ കൊണ്ട് ഓടി മറഞ്ഞു. എന്നാൽ കൈരളിയുടെ കരങ്ങളും പൈതലിന്റെ ഇളം കൈകളുമായി ബന്ധിച്ചു ഇരുമ്പിൽ പൊതിഞ്ഞ നൂൽ തകിട് ഇളകി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. അവസാന ശ്വാസത്തിൻ വേണ്ടി തേങ്ങുകയാണ് ഇന്ന് ആ പൈതൽ.... ബന്ധിത ദർപ്പണണൾക്കിപ്പുറത്ത് നയന സതംഭിതമായി നിൽക്കുകയാണ് വൈദ്യ ലോകം ( പൈതൽ :- വിശ്വാസം, ആചാരം)